Friday, 9 October 2015


അങ്ങനെ ഒരു കൗമാരം 





   ഒരു പ്ലേറ്റ് ബീഫ് ഫ്രൈയും നാല് പെറോട്ടയും കൂടി നാലര രൂപയുണ്ടായിരുന്ന സമയത്തു അത് വാങ്ങി കഴിക്കാന്‍ ഗതിയില്ലതിരുന്ന ഒരു തലമുറ ജീവിച്ച നാടാണ് കേരളം. 

      പത്താംക്ലാസ് അല്ലെങ്കില്‍ പ്രീഡിഗ്രീ തോറ്റാല്‍ ജീവിതം ചോദ്യചിഹ്നം ആകുമായിരുന്ന ഒരു യുവതയുണ്ടായിരുന്നു ഇവിടെ. 

         വീട്ടുകാരുടെയും നാട്ടുകാരുടെയും നോട്ടപുള്ളിയായി കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഏറ്റുവാങ്ങി, പ്രേമിച്ചവള്‍ പിരിഞ്ഞുപോയി ഒരു ചായക്കാശിനു നട്ടം തിരിഞ്ഞിരുന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കാലഘട്ടം. 


              ഒടുവില്‍ അങ്ങ് വടക്കോട്ട്  വണ്ടികയറും... ഫിറ്റര്‍ ആയിട്ടോ വെല്‍ഡ‍ര്‍ ആയിട്ടോ മേസന്‍ ആയിട്ടോ ഒക്കെ ജീവിതം തുടങ്ങും..

         അവിടുന്ന് ഇല്ലാത്ത കാശ് കടം മേടിച്ചും കുടുംബം പണയപ്പെടുത്തിയും മണലാരണ്യത്തില്‍ എത്തിപ്പെടുന്നു . 

            അങ്ങനെ എത്തിയവരുടെ പിന്‍മുറക്കാര്‍ ഇന്ന് പണിയെടുക്കാതെ ബന്ദും ഹര്‍ത്താലും വിജയിപ്പിച്ചു ബീഫ്ഫെസ്റ്റും ഒക്കെ നടത്തി സുഖലോലുപതയുടെ മടിത്തട്ടില്‍ ജീവിതം ആഘോഷമാക്കുന്നു. 

        വടക്കോട്ട്‌ കയറിയവനെ ഫിറ്റിങ്ങും പ്ലംബിങ്ങും , വെല്‍ടിംഗ് മുതലായ ജോലികള്‍ പഠിപ്പിച്ചവന്റെ പിന്‍മുറക്കാര്‍ ഇന്ന് തെക്കോട്ട്‌ വണ്ടികയറുന്നു. അവര്‍ വാങ്ങുന്ന വേതനം ഇന്നും മണല്‍ കാട്ടില്‍ പണിയെടുക്കുന്നവന്റെ ഗുരുദക്ഷിണയാവാം !!!

No comments:

Post a Comment